Ticker

6/recent/ticker-posts

സമസ്ത പൊതുപരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു

കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോർഡ് 2025 ഫെബ്രുവരി 7,8,9,10 തിയ്യതികളിൽ ജനറൽ കലണ്ടർ പ്രകാരം നടത്തിയ പൊതുപരീക്ഷയുടെയും, 21,22,23 തിയ്യതികളിൽ സ്കൂൾ കലണ്ടർ പ്രകാരം നടത്തിയ പൊതുപരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.  

  അഞ്ച്, ഏഴ്, പത്ത്, പ്ലസ്​ടു ക്ലാസുകളിലാണ് സമസ്തയുടെ പൊതുപരീക്ഷ. ഇന്ത്യയിലും വിദേശങ്ങളിലുമായി രജിസ്റ്റർ ചെയ്ത 2,68,921 വിദ്യാർത്ഥികളിൽ 2,65,395 പേർ പരീക്ഷയിൽ പങ്കെടുത്തു. ഇതിൽ 2,60,256 പേർ വിജയിച്ചു (98.06 ശതമാനം). ആകെ വിജയിച്ചവരിൽ 8,304 പേർ ടോപ് പ്ലസും, 57,105 പേർ ഡിസ്റ്റിംഗ്ഷനും, 89,166 പേർ ഫസ്റ്റ് ക്ലാസും, 38,539 പേർ സെക്കന്റ് ക്ലാസും, 67,142 പേർ തേർഡ് ക്ലാസും കരസ്ഥമാക്കി.

   ഇന്ത്യയിലും വിദേശത്തുമായി 7,786 സെന്ററുകളാണ് പരീക്ഷക്ക് വേണ്ടി ക്രമീകരിച്ചിരുന്നത്. കേരളത്തിന് പുറമെ ആന്ധ്രാപ്രദേശ്, ആസാം, ബീഹാർ, പശ്ചിമ ബംഗാൾ, ഝാർഖണ്ഡ്, കർണാടക, മഹാരാഷ്ട്ര, തമിഴ്‌നാട്, ഉത്തർ പ്രദേശ്, ഉത്തരാഞ്ചൽ, പോണ്ടിച്ചേരി, അന്തമാൻ, ലക്ഷദ്വീപ് പ്രദേശങ്ങളിലും, ഇന്ത്യക്ക് പുറത്ത് യു.എ.ഇ, ഒമാൻ, ബഹ്‌റൈൻ, ഖത്തർ, സഊദി അറേബ്യ, കുവൈത്ത്, മലേഷ്യ എന്നിവിടങ്ങളിലാണ് 

സമസ്തയുടെ മദ്റസകൾ പ്രവർത്തിക്കുന്നത്. ആകെ 10948 മദ്റസകൾക്ക് സമസ്തയുടെ കീഴിൽ അംഗീകാരം നൽകിയിട്ടുണ്ട്.

ജനറൽ കലണ്ടർ പ്രകാരം നടത്തിയ പരീക്ഷയിൽ 2,49,503 വിദ്യാർത്ഥികൾ പങ്കെടുത്തതിൽ 2,44,627 വിദ്യാർത്ഥികൾ വിജയിച്ചു (98.05%). സ്കൂൾ വർഷ കലണ്ടർ പ്രകാരം നടത്തിയ പരീക്ഷയിൽ 14,904 വിദ്യാർത്ഥികൾ പങ്കെടുത്തതിൽ 14,696 വിദ്യാർത്ഥികൾ വിജയിച്ചു (98.60%). അൽബിർറ് സ്കൂളിൽ നിന്നും പൊതുപരീക്ഷക്ക് രജിസ്റ്റർ ചെയ്ത 168 പേരിൽ 163 വിദ്യാർത്ഥികൾ വിജയിച്ചു (97.02%). വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള കേരളേതര സംസ്ഥാനങ്ങളിലെ ഹാദിയ മദ്റസകളിൽ പൊതുപരീക്ഷക്ക് പങ്കെടുത്ത 820 വിദ്യാർത്ഥികളിൽ 770 വിദ്യാർത്ഥികൾ വിജയിച്ചു (93.90%). അഞ്ചാം ക്ലാസിൽ പരീക്ഷ എഴുതിയ 1,15,407 കുട്ടികളിൽ 1,11,220 പേർ വിജയിച്ചു. 96.37ശതമാനം. 3,289 ടോപ് പ്ലസും, 19,898 ഡിസ്റ്റിംഗ്ഷനും, 33,199 ഫസ്റ്റ് ക്ലാസും, 16,720 സെക്കന്റ് ക്ലാസും, 38,114 തേർഡ് ക്ലാസും ലഭിച്ചു. ഏഴാം ക്ലാസിൽ പരീക്ഷയിൽ പങ്കെടുത്ത 99,651 കുട്ടികളിൽ 99,159 പേർ വിജയിച്ചു. 99.51 ശതമാനം. 4,261 ടോപ് പ്ലസും, 29,180 ഡിസ്റ്റിംഗ്ഷനും, 38,654 ഫസ്റ്റ് ക്ലാസും, 12,992 സെക്കന്റ് ക്ലാസും, 14,072 തേർഡ്ക്ലാസും ലഭിച്ചു. പത്താം ക്ലാസിൽ പരീക്ഷയിൽ പങ്കെടുത്ത 42,539 കുട്ടികളിൽ 42, 102 പേർ വിജയിച്ചു. 98.97 ശതമാനം. 610 ടോപ് പ്ലസും, 6,163 ഡിസ്റ്റിംഗ്ഷനും, 14,427 ഫസ്റ്റ് ക്ലാസും, 7,584 സെക്കന്റ് ക്ലാസും, 13,318 തേർഡ്‌ക്ലാസും ലഭിച്ചു. പ്ലസ്സു ക്ലാസിൽ പരീക്ഷക്ക് പങ്കെടുത്ത 7,798 കുട്ടികളിൽ 7,775 പേർ വിജയിച്ചു. 99.71 ശതമാനം. 144 ടോപ് പ്ലസും, 1,864 ഡിസ്റ്റിംഗ്ഷനും, 2,886 ഫസ്റ്റ് ക്ലാസും, 1,243 സെക്കന്റ് ക്ലാസും, 1,638 തേർഡ്‌ക്ലാസും ലഭിച്ചു.


അഞ്ചാം ക്ലാസിൽ 2,542 മദ്റസകളും, ഏഴാം ക്ലാസിൽ 3,144 മദ്റസകളും, പത്താം ക്ലാസിൽ 1,282 മദ്റസകളും, പ്ലസ്തുവിൽ 180 മദ്റസകളും നൂറ് ശതമാനം വിജയം കരസ്ഥമാക്കി.

ജനറൽ കലണ്ടർ പ്രകാരം ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ അഞ്ച്, ഏഴ് ക്ലാസുകളിൽ രജിസ്റ്റർ ചെയ്ത് പങ്കെടുപ്പിച്ച് മികച്ച വിജയം കൈവരിച്ചത് യു.എ.ഇയിലെ മർക്കസുസ്സുന്ന ദുബൈ മദ്റസയാണ്. അഞ്ചാം ക്ലാസിൽ 162 പേരും, ഏഴാം ക്ലാസിൽ 111 പേരും വിജയിച്ചു. പത്താം ക്ലാസിൽ മലപ്പുറം വെസ്റ്റ് ജില്ലയിലെ എടരിക്കോട് റെയ്ഞ്ചിലെ പുതുപ്പറമ്പ് ബയാനുൽ ഇസ്‌ലാം മദ്റസയാണ്. 66 വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്തതിൽ എല്ലാവരും വിജയിച്ചു. പ്ലസ്ടു ക്ലാസിൽ മലപ്പുറം വെസ്റ്റ് ജില്ലയിൽ കൊളപ്പറും റെയ്ഞ്ചിലെ വി.കെപടി ദാറുൽ ഇസ്ലാം അറബിക് മദ്റസയിലാണ്. 27 കുട്ടികളിൽ എല്ലാവരും വിജയിച്ചു.

സ്കൂൾ കലണ്ടർ പ്രകാരം ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ അഞ്ച്, പത്ത് ക്ലാസുകളിൽ പങ്കെടുപ്പിച്ച് മികച്ച വിജയം കൈവരിച്ചത് മലപ്പുറം വെസ്റ്റ് ജില്ലയിലെ എടപ്പാൾ ഹിദായ നഗർ ദാറുൽ ഹിദായ മദ്റസയാണ്. അഞ്ചാം ക്ലാസിൽ 248 പേരും, പത്താം ക്ലാസിൽ 133 കുട്ടികളിൽ എല്ലാവരും വിജയിച്ചു. ഏഴാം ക്ലാസിൽ ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച് മികച്ച വിജയം നേടിയത് തവനൂർ റെയ്ഞ്ചിലെ കടകശ്ശേരി ഐഡിയൽ ഇസ്‌ലാമിക് സ്കൂൾ മദ്റസയാണ്. 241 പേർ വിജയിച്ചു. പ്ലസ്ടു ക്ലാസിൽ കാസർഗോഡ് ജില്ലയിലെ കോട്ടിക്കുളം റെയ്ഞ്ചിലെ ഉദുമ പടിഞ്ഞാർ അൽ മദ്റസത്തുൽ ഇസ്‌ലാമിയ്യയിൽ നിന്നാണ്. രജിസ്റ്റർ ചെയ്ത 12 വിദ്യാർത്ഥികളിൽ എല്ലാവരും വിജയിച്ചു.

കേരളത്തിന് പുറത്ത് ഇതര സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷക്ക് രജിസ്റ്റർ ചെയ്തത് കർണാടക സംസ്ഥാനത്താണ്. 10,643 വിദ്യാർത്ഥികൾ. വിദേശ രാഷ്ട്രങ്ങളിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷക്ക് രജിസ്റ്റർ ചെയ്തത് യു.എ.ഇ.യിലാണ്. 1,591 വിദ്യാർത്ഥികൾ.



 www.samastha.info, http://result.samastha.info/ വെബ്സൈറ്റുകളിൽ റിസൽട്ടുകൾ ലഭ്യമാവും. ഒരു വിഷയത്തിൽ മാത്രം പരാജയപ്പെട്ടവർക്ക് അതാത് ഡിവിഷൻ കേന്ദ്രങ്ങളിൽ 2025 ഏപ്രിൽ 13ന് ഞായറാഴ്ച നടക്കുന്ന "സേ"പരീക്ഷയിൽ പങ്കെടുക്കാവുന്നതാണ്. സേപരീക്ഷക്ക് ഒരു കുട്ടിക്ക് 240 രൂപയും, പുനർ മൂല്യനിർണയത്തിന് ഒരു വിഷയത്തിന് 100 രൂപയുമാണ് ഫീസ്. സേ പരീക്ഷക്കും പുനഃപരിശോധനക്കും 2025 മാർച്ച് 18 മുതൽ 25വരെ മദ്റസ ലോഗിൻ ചെയ്ത് കുട്ടികളെ രജിസ്റ്റർ ചെയ്ത് ഓൺലൈനായി ഫീസടക്കാം.

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റ് പി.കെ മൂസക്കുട്ടി ഹസ്രത്ത്, ജനറൽ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാർ എന്നിവർ പൊതുപരീക്ഷയിൽ പങ്കെടുത്ത് വിജയിച്ച എല്ലാ വിദ്യാർത്ഥികൾക്കും വിജയാശംസകൾ നേർന്നു. അവരെ പ്രാപ്തരാക്കിയ അധ്യാപകരെയും, രക്ഷിതാക്കളെയും, മദ്റസ കമ്മിറ്റിയെയും പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.

Post a Comment

0 Comments